• WELCOME TO OUR BLOG

    "We are Syrians. From the time of the apostle St Thomas who was in our country and gave us the treasure of the holy faith, we have been until today, without any break, performing our ecclesiastical ceremonies and practices in the Syriac rite. Your predecessors tried their best to change this. But they realized they could not "-Thomman Paremmakkal

    Read More
  • LITURGICAL SEASON OF 'Annunciation'

    “What angel Gabriel announced to Marth Mariyam was the greatest glad news to humanity that eagerly waited for the Messiah” (CCL II, 994)

    Read More

നീയാകുന്ന പാറമേൽ

മരണത്തിന്റെ ഇരുണ്ട വാതായനങ്ങൾ തുറന്ന് രാത്രി വിറങ്ങലിച്ചു നിൽക്കുന്നു....
ഒറ്റുകാരന് രക്തപ്പറമ്പിൽ ഒരു മുഴം കയറെങ്കിൽ ഒറ്റിക്കൊടുക്കപ്പെട്ടവന് നാളെ കാൽവരിയിൽ കുരിശിലെ യാഗബലി......
എരിയുന്ന തീക്കനലിനു സമീപം അതിലേറെയെരിയുന്ന ഹൃദയവുമായിരിക്കുന്ന പത്രോസിനു നേരെ ചാട്ടുളി പോലെ വന്ന ചോദ്യം.
"നീയും അവന്റെ കൂടെ ഉണ്ടായിരുന്നവനല്ലേ....... ?"
"ഇല്ല, അവനെയെനിക്കറിയുകപോലുമില്ലാ"യെ
ന്ന് ഉറക്കെ നിഷേധിച്ചുകൊണ്ട് പത്രോസ് തലകുനിക്കുമ്പോൾ വിചാരണ കാത്തു കോട്ട കൊത്തളങ്ങൾക്കുള്ളിൽ തന്നെ കടലിനുമീതെ നടത്തിയവൻ......
മുഖമൊന്നു തിരിച് നാഥൻ അവനെ ഒന്ന് നോക്കി..... പുറത്തുപോയിരുന്ന് പത്രോസ് ഉള്ളം നൊന്തുകരഞ്ഞു......
ഗുരുവിനെ നിഷേധിച്ചവനായിട്ടും ചാപല്യങ്ങളേറെ കാട്ടിയിട്ടുണ്ടെങ്കിലും എന്തുകൊണ്ടാണ് തന്റെ സഭയുടെ തലവനായി ഈശോ പത്രോസിനെതന്നെ തിരഞ്ഞെടുത്തത് ?
പള്ളിക്കൂദാശക്കാലത്തിന്റെ ആദ്യ ഞായറാഴ്ചയിലെ സുവിശേഷ വായനയിൽ നിന്നും അതിനുത്തരം ലഭിക്കുന്നുണ്ട്. കേസറിയ ഫിലിപ്പിയിൽവച്ച് ഞാൻ ആരാണെന്നാണ് നിങ്ങൾ പറയുന്നതെന്ന മിശിഹായുടെ ചോദ്യത്തിനുത്തരമായി പത്രോസ് നടത്തിയ വിശ്വാസപ്രഖ്യാപനമാണത്.
"നീ ജീവനുള്ള ദൈവത്തിൻറെ പുത്രനായ ക്രിസ്തുവാണ്‌.  "(മത്താ. 16:16)
മാംസരക്തങ്ങൾ മനുഷ്യനെ ഭൂമിയോട് ചേർത്തു നിർത്തുമ്പോൾ പിതാവിന്റെ കരുണ പത്രോസിനെ വിശ്വാസത്തിന്റെ ഗിരിശൃംഗളിലേക്കുയർത്തുന്നു. ദൈവിക വെളിപാടിനോട് സഹകരിച്ച പത്രോസിന് ഈശോ കൊടുത്ത സമ്മാനമാണ് സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ. അങ്ങനെ പത്രോസാകുന്ന പാറമേൽ സഭ ജന്മമെടുക്കുന്നു.
നമ്മുടെ ജീവിതത്തിലുണ്ടോ ഈ കേസറിയ ഫിലിപ്പി അനുഭവം? ദൈവത്തിനുവേണ്ടി അതിയായി ദാഹിക്കുന്ന മനുഷ്യന്റെ ചിന്തകളിലേക്ക്‌ ദൈവിക വെളിപാട് സന്നിവേശിപ്പിക്കുമ്പോൾ വിശ്വാസ രഹസ്യങ്ങൾ അനാവൃതമാക്കപ്പെടുന്നു. നാവുകൊണ്ട് വിശ്വാസം ഏറ്റു പറയുന്നതിനൊപ്പം ജീവിതവും പ്രവൃത്തിയും കൊണ്ട് ഈശോ നിനക്കാരാണെന്ന ചോദ്യത്തിന് നാം മറുപടി പറയേണ്ടതുണ്ട്.
സഭയിലൂടെ ഈശോ നൽകുന്ന രക്ഷയെക്കുറിച് നാം ധ്യാനിക്കുന്ന ഈ പള്ളിക്കൂദാശക്കാലത്തിൽ പത്രോസ് ശ്ലീഹായുടെ കേസറിയ ഫിലിപ്പി അനുഭവം നാമോരോരുത്തരുടേയും ആത്മാവിലും ജീവിതത്തിലും നിറയെട്ടെയെന്നു പ്രാർത്ഥിക്കുന്നു.
ഏവർക്കും പള്ളിക്കൂദാശക്കാലത്തിന്റെ മംഗളങ്ങൾ........
 

അത്തിമരത്തിന്റെ ചില്ലകൾ തളിർക്കുമ്പോൾ

ഒരു ദിനം നാമെല്ലാം കാത്തിരിക്കുന്നുണ്ട്. അല്ലെങ്കിൽ തീർച്ചയായും അതു നമ്മെ കാത്തിരിക്കുന്നുണ്ട്...
 കിഴക്കു നിന്നും പടിഞ്ഞാറോട്ടു പായുന്ന മിന്നൽപ്പിണർപോലെ....
 നഭോ മണ്ഡലത്തിൽ ഉദിച്ചുയന്നൊരഗ്നി നക്ഷത്രം പോലെ....
 മേഘത്തേരിൽ ദിവ്യതേജസ്സോടെ മിശിഹാനാഥൻ എഴുന്നള്ളുന്ന ദിനം... അന്തിമഹാകാലത്തിന്റെ കാഹളധ്വനി ചക്രവാളങ്ങളിൽ മുഴങ്ങുമ്പോൾ ഭൂമിയിൽ തീർത്ത മൺകുടീരങ്ങളുപേക്ഷിച്ച് ആത്മശരീരങ്ങളോടെ മൃതരെല്ലാം ഉയർത്തെഴുന്നേൽക്കുന്ന ദിനം..
ചെമ്മരിയാടുകൾ കോലാടുകളിൽ നിന്നും വേർതിരിക്കപ്പെടുന്ന ദിനം... അന്ത്യവിധിയുടെ ദിനം...
അന്ന്, അഭൗമമായ കാന്തിക പ്രഭയിൽ മിന്നിത്തിളങ്ങുന്ന നാഥന്റെ മുഖത്തു നോക്കാൻപോലുമാവാതെ അനുതാപാകുലരായി നാം നില്ക്കുമ്പോൾ....
അവന്റെ വലതുഭാഗത്തെ ഇരിപ്പിടങ്ങളിലേയ്ക്ക് ആശയോടെ നോക്കിയിരിക്കുമ്പോൾ....
 നാം പരിഹസിച്ച മനോരോഗിയും നാം കല്ലെറിഞ്ഞ യാചകനും നാം കൈമലർത്തിക്കാട്ടിയ ദരിദ്രനും അവ കൈവശമാക്കുന്നത് അത്ഭുതത്തോടെ നാം കാണും...
ഭൂമിയിൽ നാം എല്ലാം പാടിയും പ്രഘോഷിച്ചും നടന്ന ദൈവകരുണ എന്താണെന്ന് പൂർണ്ണമായും മനസ്സിലാക്കുന്ന നിമിഷം കൂടിയാവും അത്... നമ്മൾ വില അറിയാതെ പോവുന്ന ചില കാര്യങ്ങളുണ്ട്...
അഗതിയുടെ പൊള്ളുന്ന പനിക്കിടക്കയിൽ അവന്റെ നെറ്റിയിൽ അരുമയായി ചേർത്തുവച്ച സ്നേഹസാന്ദ്രമായ കൈത്തലം പോലെ... 
രാവേറെയായിട്ടും അമ്മയെത്താത്ത കൂട്ടിലെ കളിക്കുഞ്ഞിന്റെ നൊമ്പരം കേട്ടു പിടയുന്ന ഹൃദയം പോലെ... 
വിശുദ്ധവും അതിലളിതവുമായ ചില കാര്യങ്ങൾ. ഇത്തരം ചില ചെറിയ കാര്യങ്ങളാവണം ഒരു പക്ഷേ നമ്മെ അവന്റെ വലതുഭാഗത്തിനർഹരാക്കുന്നത്. 
ചില്ലകളിൽ തളിരിലകളുയർത്തി അത്തിമരം ഗ്രീഷ്മത്തെ കാത്തിരിക്കുംപോലെ മിശിഹായുടെ പ്രത്യാഗമനം വിശ്വാസസമുഹം പാർത്തിരിക്കുന്ന ഈ ആരാധനക്രമ കാലഘട്ടത്തിൽ അവന്റെ വലതുഭാഗത്തിൻഹരാക്കുന്ന വാക്കും പ്രവൃത്തിയും നമ്മുടെ ജീവിതമുദ്രകളാവട്ടെ. നാഥന്റെ മഹാകാരുണ്യത്തിന് നാമെല്ലാം പാത്രീഭൂതരാകട്ടെയെന്ന് പ്രാർത്ഥനയോടെ ....