• WELCOME TO OUR BLOG

    "We are Syrians. From the time of the apostle St Thomas who was in our country and gave us the treasure of the holy faith, we have been until today, without any break, performing our ecclesiastical ceremonies and practices in the Syriac rite. Your predecessors tried their best to change this. But they realized they could not "-Thomman Paremmakkal

    Read More
  • LITURGICAL SEASON OF 'Annunciation'

    “What angel Gabriel announced to Marth Mariyam was the greatest glad news to humanity that eagerly waited for the Messiah” (CCL II, 994)

    Read More

ജൂലൈ 3 ദുക്റാന തിരുനാൾ... അപ്പന്റെ ആണ്ടു ഖുർബാനയ്ക്കുള്ള ഒരുക്കങ്ങൾ

* 'ദുക്റാന' എന്ന സുറിയാനി പദത്തിന്റെ അർത്ഥം ഓർമ്മയാചരണം എന്നാണ്. 


 *ദുക്റാന തിരുനാൾ സഭാ ദിനം, ജാതീയ ദിനം, പിതൃ ദിനം എന്നിങ്ങനെയും അറിയപ്പെടുന്നു. 

*നമ്മുടെ പിതാവായ മാർത്തോമ്മാശ്ലീഹായുടെ ഓർമ്മ ദിനത്തിൽ സർവോൽകൃഷ്ടമായ പരിശുദ്ധ റാസ അർപ്പിക്കാൻ നാം കടപ്പെട്ടിരിക്കുന്നു. ഉത്ഥാന തിരുനാൾ കഴിഞ്ഞാൽ നസ്രാണികളുടെ ഏറ്റവും പ്രധാനപ്പെട്ട തിരുനാളാണിത്. കടമുള്ള ദിവസമായ ദുക്റാനത്തിരുനാളിനെ അർഹിക്കുന്ന പ്രാധാന്യത്തോടെ സമീപിക്കേണ്ടതുണ്ട്.

* ദുക്റാനത്തിരുനാളിനു മുന്നോടിയായി എട്ടു ദിവസത്തെ ഒരുക്കങ്ങളുണ്ട്. ഉപവാസം, പരിശുദ്ധ ഖുർബാനയ്ക്ക് മുമ്പായി സപ്ര നമസ്ക്കാരം, ദൈവാലയത്തിലെ സായാഹ്ന നമസ്ക്കാരങ്ങൾ എന്നിവയാണ് അവ. 

*ദുക്റാന സഭാദിനം കൂടിയാണ്. മാർത്തോമ്മാശ്ലീഹായിൽ നിന്നു രൂപമെടുത്ത നിരവധി വ്യക്തി സഭകളുണ്ട്. ഈ സഭകളുടെയെല്ലാം ഐക്യത്തിനായി പ്രത്യേകം പ്രാർത്ഥിക്കേണ്ട ദിനങ്ങൾ കൂടിയാണിത്. 

*നമ്മുടെ അനന്യമായ വിശ്വാസത്തിന്റെ പ്രതീകമായ മാർത്തോമ്മാസ്ലീവായ്ക്ക് നൽകേണ്ട വണക്കം കൂടുതൽ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. അതിമഹത്തായ നമ്മുടെ വിശ്വാസപൈതൃകം കാത്തുസൂക്ഷിക്കുന്നതിനും വളർത്തുന്നതിനുമായി മാർത്തോമ്മ നസ്രാണികളായ നാം കൂടുതൽ ശ്രദ്ധ പുലർത്തേണ്ടിയിരിക്കുന്നു

വെൺപ്രാവായ് പറന്നിറങ്ങണമേ


അത്യുന്നതങ്ങളിൽ നിന്ന് ഒരു പ്രാവ് പറന്നിറങ്ങി. അരിയിൽ തോൽവാറു ചുറ്റിയ അവധൂതന്റെ മുന്നിൽ വിനയത്തോടെ തലകുമ്പിട്ടുനിന്ന ഒരു മുപ്പതുകാരൻ യുവാവിന്റെമേൽ.... മൂന്നു വർഷങ്ങൾക്കുശേഷം ഒരു ദു:ഖസന്ധ്യയിൽ ആകാശചെരുവിൽ നിന്ന് തീനാവുകൾ പെയ്തിറങ്ങി. അടച്ചിട്ട മുറിയിൽ പ്രാർത്ഥിച്ചിരുന്ന ഒരമ്മയുടെയും പന്ത്രണ്ടു ദുർബല മാനസരുടെയും മേൽ... ആ മുപ്പതുകാരൻ യുവാവ് പിന്നെ മനഷ്യകുലത്തിന്റെ പാപങ്ങൾ പോക്കുന്നവനായി. ആ പന്ത്രണ്ടുപേർ നാഥന്റെ സുവിശേഷം ലോകമെങ്ങും സധൈര്യം പ്രഘോഷിക്കുന്നവരായി. അഗ്നിജ്വാലകളുടെ രൂപത്തിൽ പരിശുദ്ധാത്മാവ് പറന്നിറങ്ങുമ്പോൾ മാറ്റപ്പെടുന്നത് കാഴ്ച്ചകളല്ല. കാഴ്ചപ്പാടുകളാണ്. എല്ലാവർക്കും പന്തക്കുസ്താ തിരുനാൾ മംഗളങ്ങൾ... പരിശുദ്ധാത്മാവ് ശക്തിപ്പെടുത്തുന്ന, സഹായിക്കുന്ന ആത്മാവാണ്. തെളിവാർന്ന ബോധ്യങ്ങൾ സമ്മാനിക്കുന്ന, സത്യത്തിന്റെ വഴിയിലൂടെ മുന്നോട്ടു പോകാൻ പ്രേരണ നല്കുന്ന സംരക്ഷകനാണ് പരിശുദ്ധാത്മാവ്. സാവൂളിനെ പൗലോസാക്കിയതും ദുശ്ചരിനായ അഗസ്റ്റിനെ വിശുദ്ധ ആഗസ്തീനോസാക്കിയതും പരിശുദ്ധാത്മാവ് തന്നെ.
                              ആത്മാവ് ഉള്ളിൽ നിറയുന്നോൾ അജ്ഞത മാറുന്നു. അന്ധകാരമകലുന്നു. സംശയങ്ങൾ ഇല്ലാതാവുന്നു. എല്ലാവർക്കും എല്ലാം മനസ്സിലാകുന്നു. പന്തക്കുസ്താനാളിൽ ശ്ലീഹന്മാർ താന്താങ്ങളുടെ ഭാഷയിൽ സംസാരിക്കുന്നതുകേട്ട് ജനങ്ങൾ വിസ്മയഭരിതരായി. അതേസമയം ഒറ്റക്കെട്ടായിരുന്നിട്ടുപോലും ബാബേൽ ജനത ചിതറിക്കപ്പെട്ടു.
                             ഇന്ന് നമ്മുടെ കുടുംബങ്ങളിലും കുട്ടയ്മകളിലും ഇടവകയിലും ആത്മാവിന്റെ നിറവ് നഷ്ടമാവുമ്പോൾ ബാബേൽ പുനരവതരിപ്പിക്കപ്പെടുന്നു. ഭാഷ മനസ്സിലാവാതെ വരുന്നു. ഹൃദയങ്ങൾ തമ്മിലുള്ള ഐക്യം ഇല്ലാതാകുന്നു. പരിശുദ്ധാത്മാവിന്റെ ആവാസം വരുത്തുന്ന മാറ്റം അത്ഭുതാവഹമാണ്. ഗുരുവിനെ മൂന്നുവട്ടം  തള്ളിപ്പറഞ്ഞവൻ ഗുരുവിനു വേണ്ടി കുരിശിൽ തലകീഴായി മരിക്കുന്നു. അണിപ്പാടുകൾ കാണാതെ വിശ്വസിക്കില്ലെന്നു ശാഠ്യം പിടിച്ചവൻ, തന്റെ നാഥനുവേണ്ടി ഹ്യദയത്തിലേറ്റുവാങ്ങുന്നു. ആ ആത്മാവിനാൽ നിറയാൻ നമുക്ക് പ്രാർത്ഥിക്കാം. നമ്മുടെ തിന്മകളിൽ നിന്നും ഭയത്തിൽ നിന്നും തഴക്കദോഷങ്ങളിൽ നിന്നും കരകയറാൻ കഴിയാതെ വരുമ്പോൾ ആ ആത്മാവിന്റെ കൃപ നേടാം. അവനായ് ദാഹിക്കാം. എല്ലാവർക്കും പന്തക്കുസ്താ തിരുനാളിന്റെയും ശ്ലീഹാക്കാലത്തിന്റെയും മംഗളങ്ങൾ സ്നേഹപൂർവ്വം ആശംസിക്കുന്നു.

മ്ശംശാന

ആദിമസഭയിൽ ശ്ലീഹന്മാരുടെ സഹായകരായി സുസമ്മതരും ആത്മാവും ജ്ഞാനവും കൊണ്ട് നിറഞ്ഞവരുമായ ഏഴുപേരെ ശുശ്രൂഷകൾ നിർവ്വഹിക്കാനായി തെരഞ്ഞെടുത്തതിനേക്കുറിച്ച് അപ്പസ്തോല പ്രവർത്തനങ്ങളുടെ ആറാം അദ്ധ്യായത്തിൽ പ്രതിപാദിക്കുന്നുണ്ട്. വിശ്വാസതീക്ഷണതയാൽ ജ്വലിക്കുന്നവരും പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നവരുമായ വ്യക്തികളാണ് ഡീക്കന്മാർ അഥവാ മ്ശംശാനാമാർ. പിൽക്കാലത്ത് സഭയിൽ മുടങ്ങിപ്പോയ ആ പാരമ്പര്യം നൂറ്റാണ്ടുകൾക്കുശേഷം വീണ്ടെടുത്ത ചരിത്രസംഭവമാണ്, 2015 നവംബർ 12-ാം തീയതി കാഞ്ഞിരപ്പള്ളി രൂപാതാദ്ധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ നല്ലതണ്ണി മാർത്തോമ്മാശ്ലീഹാ ദയാറായിലെ അംഗമായ മാളിയംപുരയ്ക്കൽ സെബാസ്റ്റ്യന് 'സ്ഥിരം ഡീക്കൻ' പട്ടം നല്കിയതിലൂടെ അരങ്ങേറിയത്. പൗരസ്ത്യസഭകൾക്കുവേണ്ടി രണ്ടാം വത്തിക്കാൻ കൗൺസിൽ എടുത്ത സുപ്രധാന തീരുമാനങ്ങളിലൊന്നാണ് സ്ഥിരം ഡീക്കൻപദവിയുടെ പുനരുദ്ധാരണം. ദൈവകൃപയാൽ രണ്ടാം വത്തിക്കാൻ കൗൺസിൽ സമാപനത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന ഈ വർഷത്തിൽ സീറോ മലബാർ സഭയിൽ ആദ്യമായി സ്ഥിരം  ഡീക്കൻപട്ടം നൽകപ്പെട്ടിരിക്കുന്നു . പുളിങ്കുന്ന് ഇടവകയിലെ പരേതരായ മാളിയംപുരയ്ക്കൽ അവിരാ- മറിയക്കുട്ടി ദമ്പതികളുടെ മകനാണ് നിയുക്ത ഡീക്കൻ ബഹുമാനപ്പെട്ട സെബാസ്റ്റ്യൻ മാളിയംപുരയ്ക്കൽ. അദ്ദേഹത്തിന് നസ്രാണി മാർഗ്ഗത്തിന്റെ പ്രാർത്ഥനാ മംഗളങ്ങൾ...